Friday, August 5, 2011

തത്തമംഗലത്തെ ചര്‍ച്ചകള്‍

Arjun A Kalarickal അതില്‍ അനുഭവമാണ്‌ ഏറ്റവും വലിയ ഗുരു, യുക്തിയുള്ള വിശ്വാസികള്‍ ,എന്നെല്ലാം എഴുതി കണ്ടു ...എന്താണെന്നു വിസദീകരിച്ചാല്‍ കൊള്ളാം...
പിന്നെ അനുഭവത്താല്‍ എല്ലാം പഠിക്കാന്‍ പറ്റും എന്ന് പറയുന്നതില്‍ കഴമ്പില്ല ...ഉദാഹരണത്തിന് 50 വര്ഷം തുടര്‍ച്ചയായി പുകവലിച്ചിട്ടും എനിക്ക് കാന്‍സര്‍ വന്നില്ല , അതിനാല്‍ പുകവലിച്ചാല്‍ കാന്‍സര്‍ വരില്ല എന്ന് പറഞ്ഞപോലെയാകും .....
സംശയം ചോദിച്ചു എന്നെ ഉള്ളൂ

പുകവലിച്ചാല്‍ കാന്‍സര്‍ വരും എന്ന് പറയുന്നതിനെക്കളും നല്ലത് , പുകവലിച്ചാല്‍ കാന്‍സര്‍ വരാനുള്ള സാധ്യത പതിന്മടങ്ങ്‌ വര്‍ഹിക്കും എന്ന് പറയുന്നതാണ് ...
ലങ്ഗ് കാന്‍സര്‍ വന്നു മരിക്കുനവരില്‍ 80% ആള്‍ക്കാരും പുകവലി ക്കാരാണ്....


പിന്നെ olympuss നെ കുറിച്ച്..
“ ecosophical doctrine on cognitive and transcendental environments“ .എന്നെലം പറഞ്ഞു scientific jargon കുത്തി നിറച്ചു ആര്‍ക്കും ഒന്നും മനസ്സിലാവില്ല എന്ന് ഉറപ്പക്കനാണെന്ന് തോന്നി ...
കുറച്ചു ലളിതമായ ഭാഷയിലവും ഇനി അങ്ങോട്ടുള്ള വിശദീകരണം എന്ന് പ്രതീക്ഷിക്കട്ടെ ..


Sundareswaran Sunder Santhosh Olympuss ബ്ലോഗ്ഗ് വായിച്ചു ... ഒന്നും മനസ്സിലായില്ല ചുരുക്കത്തില്‍ പറഞ്ഞാല്‍ എന്റെ ഒരു വല്യച്ച്ചനുണ്ട് മൂപ്പര് ചില കാര്യങ്ങക്ക് ഒരു സെന്റിഫിക്കല്‍ ടച്ച് വരുത്താന്‍ വേണ്ടി പറയുന്നകാര്യത്തോടൊപ്പം 1808 ല്‍ ജോണ്‍ നിക്സന്‍ എന്ന (ആരാണാവോ മൂപ്പര്‍ക്കുമറിയില്ല - (സാങ്കല്‍പ്പികം) ) ജര്‍മ്മങ്കാരന്‍ ഇതിനെകുറിച്ച് എന്നൊക്കെ പറയും .. അതുപോലുണ്ട് എഴുത്ത്

ഇത് സുസ്ഥിര ജീവിതത്തിന്റെ അടുത്ത പടി തേടുന്നവര്‍ക്ക് ഉള്ളതാണ്. ബൌദ്ധിക വ്യായാമം മാത്രം പ്രതീക്ഷിക്കുന്നവരെ ഇവിടെ അധികമായി പരിഗണിക്കില്ല.

ഇത് യുക്തിയുള്ള വിശ്വാസികള്‍ക്കുള്ളതാണ്. അതായത് യുക്തിവാദിക്കോ ഭക്തിവാദിക്കോ ഇവിടെ നിന്നും വലുതായൊന്നും കിട്ടാനുണ്ടാകില്ല.

" വ്യക്തിപരതയിലൂന്നുന്ന, ഒന്നിനെയും വിശ്വസിക്കാനാകാത്ത, അവനവനെയും പ്രകൃതിയെയും ദ്വന്ദങ്ങളായി മാത്രം കരുതുന്ന "

ഇത്രയും പരുക്കനായി പറഞ്ഞത്, കൊഴിഞ്ഞുപോക്ക് കൂട്ടാനാണ്. യുക്തര്‍ മാത്രം തുടര്‍ന്നു സഹയാത്ര ചെയ്‌താല്‍ മതി എന്ന് കരുതിയാണ്. എന്ന് പറഞ്ഞതില്‍ നിന്ന് എനിക്ക് തോന്നുന്നത് വേണേല്‍ വിശ്വസിച്ചാമതി വാദിക്കാന്‍ വരണ്ട എന്ന ധ്വനിയാണ് ... വാദിക്കാനല്ല അറിയാനാണ് (ഞാന്‍ ) ഉദ്ദേശിച്ചത് . ഒന്ന് വിശദീകരിക്കുമോ ?


Santhosh Olympuss ഇക്കോസാഫി = പരിസ്ഥിതി തത്വ ശാസ്ത്രം. ആര്നെ നായെസ് എന്ന നോര്‍വീജിയന്‍ പരിസ്ഥിതി ചിന്തകന്‍ രൂപം നല്‍കിയ ഒരു ചിന്താ പദ്ധതി. കേരളതിതില്‍ ഈ പടം ആദ്യമായി ഉപയോഗിക്കുന്നത് തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ തത്വ ശാസ്ത്ര വിഭാഗം മേധാവിയും ഇന്ത്യന്‍ ഫിലോസഫിക്കല്‍ അസോസിയേഷന്റെ പ്രസിടന്റുമായിരുന്ന ഡോക്റ്റര്‍ രാമകൃഷ്ണനാണ്. ഇക്കൊസഫിയുടെ ഒരു പരിശീലന ശാഖയായ പാരിസ്ഥിതിക ആത്മീയത ഇതിനു സമാനമായി നമുക്ക് പരിചയപ്പെടുത്തിയത് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ പിതാവായ പ്രൊഫസര്‍ ജോണ് സി ജേക്കബ് ആണ്.
ഇക്കൊസഫിയും ഇക്കോ സ്പിരിച്വാലിറ്റി യും ഒക്കെ ഒളിമ്പസ്സിന്റെ സിദ്ധാന്തങ്ങളെ വിശദീകരിക്കാന്‍ ഞങ്ങള്‍ ഉപയോഗിക്കുന്നു. കൂടുതല്‍ ഈ ആശയങ്ങളുടെ വിവരങ്ങള്‍ നെറ്റില്‍ ലഭ്യമാണ്.

ഇനി cognitive and transcendental environments എന്തെന്ന് പറയട്ടെ. നമ്മുടെ നിലവിലുള്ള പരിസ്ഥിതി കാഴ്ച്ചപ്പടനുസരിച്ചു ഭൂമിയില്‍ മനുഷ്യന്റെ നിലനില്‍പ്പിനു, വനവും വന്യജീവിയും, അധിക കാര്‍ബണും ഇല്ലാത്ത അന്തരീക്ഷവും വേണം എന്നതില്‍ കവിഞ്ഞു, ഭൂമിയുടെ ഒരു ജീവാവസ്ഥയെ പരിഗണിക്കുന്നില്ല. . മരം, മഴ, പുഴ, പ്ലാസ്റിക്, വനം, വന്യജീവി എന്നിവയില്‍ ഒതുങ്ങി നില്‍ക്കുന്ന തലത്തിനെ നമുക്ക് തൊട്ടു അറിയാനും, തെളിവുകള്‍ വഴി സൂചിപ്പിക്കാനും കഴിയും. ഇത് ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയുന്നത്‌ എന്ന അര്‍ത്ഥത്തില്‍ ജ്നാനീയം (Cognitive) എന്ന പദം ഉപയോഗിച്ചാണ് സൂചിപ്പിക്കുക.

പരിസ്ഥിതി പഠനം ഇതിനുമപ്പുറം പോകുമ്പോള്‍ കണ്ടോ തൊട്ടോ അറിയാന്‍ കഴിയാത്ത (ഭൌതിക തെളിവുകള്‍ നല്‍കാന്‍ കഴിയാതെ ശരീരത്തിനകത്തും, പുറത്തും നില്‍ക്കുന്നത്. ഉദാഹരണം ബയോ പ്ലാസ്മ തുടങ്ങിയവ) കുറെയേറെ പ്രതിഭാസങ്ങളെ ഇതര അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്ന ഒരു വലുതായ പരിസ്ഥിതി തലം ഉണ്ടെന്നു കൂടി വരുന്നു. ഇത് ക്വാണ്ടം ഭൌതികവും തത്വ ചിന്തയും കൂടിയാണ് വിശദീകരിക്കുന്നത്. ഇവ ലാബുകളില്‍ അനുമാനങ്ങള്‍ മാത്രമാണ്. (തമോഗര്‍ത്തം ഒരു വ്യാഖ്യാനമാണ്. അതൊരു സാധ്യതയാണ്. വ്യാഖ്യാനം തൃപ്തികരമാകുന്നത് കൊണ്ട് നാമത് ശാസ്ത്രമെന്ന് സ്വീകരിക്കുന്നു; അല്ലാതെ അതിനെക്കുറിച്ച് പറയുന്നവരും കേള്‍ക്കുന്നവരും, അത് കണ്ടിട്ടില്ല.) ഇവയെ, തത്വ ചിന്തകരും പരിസ്ഥിതി ഉപാസകരും (ഭക്തരല്ല) അനുഭവ വേദ്യമാക്കുന്നു. ഈ പരിസ്ഥിതി പഠന മേഖലയാണ് വിശിഷ്ട പരിസ്ഥിതി (Transcendental Environment) അത് പ്രകാരം ഭൂമി ഒരു ജീവ സത്തയാണ്. ഭൂമിക്കുള്ളില്‍ (അതിന്റെ ഭൌതിക മണ്ട്ടലത്തിനുള്ളില്‍) ഉള്ള സര്‍വ ജൈവാജൈവ വസ്തുക്കളും അതിന്റെ ജൈവ സ്വഭാവത്തിന് വിധേയമായി നിലനില്‍ക്കുന്നു. അതനുസരിച്ച് ഭൂമിയിലെ ഓരോ ജൈവ പ്രതിഭാസങ്ങളേയും, നിയതമായ വൈകാരിക ഉദ്ദീപനത്ത്തിലൂടെ സ്വാധീനിക്കാന്‍ നമുക്ക് കഴിയും. സാമാന്യ ജനം ഇതിനെ ദൈവീകമെന്ന അര്‍ത്ഥത്തില്‍ ആത്മീയത എന്ന് വിളിക്കുന്നത്‌ കൊണ്ടാണ് ഈ ചിന്താ / പ്രയോഗ ധാരയെ പാരിസ്ഥിതിക ആത്മീയത എന്ന് വിളിക്കുന്നത്‌. അതല്ലാതെ ഇതിനു ദൈവ ശാസ്ത്രവുമായി ബന്ധമൊന്നുമില്ല.


ഒളിമ്പസ് എന്നത്, ഒരു പരിസ്ഥിതി ദര്‍ശനം (തത്വചിന്ത) ആണ്. അത് ജ്ഞാനീയ പരിസ്ഥിതിയെയും വിഷിഷ്ടപരിസ്ഥിതിയെയും വ്യാഖ്യാനിക്കുന്നു. പാരിസ്ഥിതിക ആത്മീയത പ്രയോഗിക്കുന്നു. അതിലൂന്നിക്കൊണ്ട് ഒരു സുസ്ഥിര സ്വാശ്രയ ഗ്രാമം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. സാധാരണ പരിസ്ഥിതി pravarththanangalkkum അപ്പുറത്ത് കടന്നു ചെല്ലുന്ന പ്രകൃതി സ്നേഹികളാണ് തുടക്കം മുതലേ ഈ ചിന്താ ധാര ഉപയോഗിക്കുന്നതും പ്രയോഗിക്കുന്നതും. കേരളത്തില്‍ സ്കൂള്‍ കുട്ടികള്‍ മുതല്‍ പരിസ്ഥിതി അവബോധമുല്ലവരാന് താനും. എങ്കിലും പരിധിക്കപ്പുരത്ത് ചെല്ലാനുള്ള മലയാളിയുടെ വൈമുഖ്യം കൊണ്ട് തന്നെ ഈ ചിന്താ പദ്ധതി പ്രചരിപ്പിക്കാന്‍, ജോണ്‍ സീ ജേക്കബും ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്‌. പഠനത്തിനു പകരം തര്‍ക്കം ചെയ്തു തടസ്സമുണ്ടാക്കുന്നവര്‍ ആണ് ഈ മേഖലയില്‍ അധികവും കയറി വന്നിട്ടുള്ളത് എന്നത് കൊണ്ടാണ് ആ ബ്ലോഗിന്റെ തുടക്കത്തില്‍ തന്നെ അരിചെടുക്കലിനു ശ്രമിച്ചിട്ടുള്ളത്. ആ ബ്ലോഗ്‌, ഇവിടെ, ഉടനെ ഉള്ള ഒരു പഠന പരിപാടിക്ക് വരുന്നവര്‍ക്കുള്ള പ്രാഥമിക സൂചകമാണ്. അത് പൊതു ഉദ്ദേശത്തില്‍ ചെയ്തു തുടങ്ങിയതല്ല. പക്ഷെ ചര്‍ച്ചകള്‍, പ്രായോഗിക കാര്യത്തിലേക്ക് കടക്കുമെങ്കില്‍ പൊതുവാക്കുന്നതും തെറ്റില്ല എന്നും തോന്നുന്നുണ്ട്.


പിന്നെ ഭാഷ. ഞാന്‍ ഒരു തത്തമംഗലത്തുകാരനാണ്. അതുകൊണ്ട് തന്നെ നമുക്കെല്ലാം ഒരു പൊതു സുഹൃത്തെങ്കിലും കാണാതിരിക്കില്ല. അവരില്‍ പലര്‍ക്കും പൊതുവേ അറിയാവുന്ന എന്റെ ഒരു പരിമിതി ആണത്. അത് കഴിവ് കാട്ടലാണെന്നു ദയവായി വ്യാഖ്യാനിക്കരുത്. പറഞ്ഞു ശീലിച്ച കാര്യങ്ങളെ, ഇതിനു മുന്‍പ് തന്ന രണ്ടു കോളം മറുപടിയിലും, ലളിത വല്ക്കരിച്ചു അവതരിപ്പിക്കാന്‍ ഞാന്‍ കുറച്ചേറെ സമയമെടുക്കേണ്ടി വന്നു. മുപ്പതോളം വര്‍ഷമായി പരിസ്ഥിതിയും, ഇരുപതിലേറെ വര്‍ഷമായി ഇക്കൊസഫിയും പഠിക്കുകയും പറയുകയും പഠിപ്പിക്കുകയും മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അതിന്റെ പരിമിതിയെ ദയവായി ഉള്‍ക്കൊള്ളുക.


അനുഭവത്തെപ്പറ്റി പറഞ്ഞത്.. ശരിയാണ്. എല്ലാര്‍ക്കും അതിനു കഴിയില്ല എന്ന് തുറന്നു സമ്മതിക്കാം. കാഴ്ചയ്ക്ക് നിറയെ സാദ്ധ്യതയുള്ള ഒരിടത്ത് നില്‍ക്കുന്ന ഒരു അന്ധന് ഒന്നും കാണാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ പ്രാഥമിക നിരീക്ഷണത്തില്‍ സാദ്ധ്യതകള്‍ രണ്ടാണ്. ഒന്ന് കാഴ്ചയ്ക്ക് ഉള്ള വകകള്‍ അവിടെ ഇല്ലാതിരിക്കുക. അല്ലെങ്കില്‍ അന്ധന്‍ കള്ളം പറയുക. അന്ധത എന്ന ഒരു പരിമിതിയുടെ അസ്ഥിതം അറിയുന്ന ഒരു സംവിധാനത്തിന് മാത്രമേ ഈ രണ്ടു ശരിയും അംഗീകരിക്കാന്‍ കഴിയുകയുള്ളൂ.. അനുഭവിച്ചു പഠിക്കാന്‍ ഉള്ള ഒരു വിദ്യാഭ്യാസ പദ്ധതി ഞങ്ങള്‍ക്കുണ്ട്‌. അത് എല്ലാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടില്ല. പക്ഷെ എല്ലാര്‍ക്കും (ഇവിടെയുള്ള സ്ഥിരം പഠിതാക്കള്‍ക്ക്) അവനവന്റെ പരിമിതികളെ ബോദ്ധ്യപ്പെടുത്തിക്കൊടുക്ക​ ാന്‍ ഉള്ള കോര്‍ടെ കാര്വ് (എയറോബിക്സ് /ചലയോഗാ /ഡൈനാമിക് മെഡിടെഷന്‍ / തായ് ചി / കളരി എന്നിവയുടെ മിശ്രിതമെന്ന പോലെയുള്ള ഒരു പരിശീലന പരിപാടി) പോലെയുള്ള പരിശീലന പരിപാടികള്‍ ഇവിടെയുണ്ട്. പരിമിതിയെ ബോദ്ധ്യമായാല്‍, പിന്നെ അയാള്‍ക്ക്‌ യൌക്തികമായി അനുഭവത്തിനു സമമിതമായ (സമാനം എന്നല്ല) സാദ്ധ്യമായ ഒരു തലത്തിലേക്ക് എത്താനുമാകും. ഈ ബോദ്ധ്യപ്പെടല്‍ ഒരിക്കലും ഒരു യൂണിവേഴ്സിറ്റി പഠനത്തിലൂടെ കിട്ടില്ല. അത് ഒരു ഗ്രൂപ്പിന്റെ കൂട്ടായ പഠനം കൊണ്ടേ സാധ്യമാകൂ. ഈ തത്തമംഗലം ഗ്രൂപ്പില്‍ ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുള്ള, ഞങ്ങളുടെ നാടകക്കളരിയില്‍ പഠിച്ചിട്ടുള്ളവര്‍ക്ക്, ഈ അനുഭവത്തിനെ സ്വല്പമെങ്കിലും ബോദ്ധ്യമായിട്ടുണ്ടാകും. ഈയൊരു അനുഭവം നേടുന്ന കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്. ഒരു ചെറിയ ചര്‍ച്ചകൊണ്ട്‌ തീരുന്ന ഒന്നല്ല ഇത്. പക്ഷെ തര്‍ക്കമല്ല അറിയുവാനാണു എന്ന് പറഞ്ഞ ശ്രീ Sundareswaran Sunder -ന്റെ ജിജ്ഞാസയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ വിഷയങ്ങളെ കൂടുതലറിയാനും, ഈ പരിശീലന പരിപാടിയിലൂടെ കടന്നു പോകാനും, വിഷയങ്ങളുടെ ആഴവും ഔചിത്യവും പ്രായോഗിക സാദ്ധ്യതയും ആരായുവാനും ഈ അവസരത്തില്‍ ഈ ഗ്രൂപ്പിലെ താല്പര്യമുള്ള ഏവരെയും ഞാന്‍ ക്ഷണിക്കുന്നു. സാഹചര്യവശാല്‍ ഒരുമിച്ചു നില്ക്കാന്‍ കഴിയാതെ വന്നാല്‍ പോലും ഞങ്ങള്‍ സ്ഥാപിക്കുന്ന ഇക്കോ വില്ലേജ് പദ്ധതിയോട്, തത്തമംഗലത്തു നിന്നുള്ള പദ്ധതി എന്നത് കൊണ്ട് തന്നെ തത്തമംഗലംകാരെന്ന രീതിയില്‍ പരമാവധി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Monday, August 1, 2011

ഒളിമ്പസ് ഇക്കോ വില്ലേജ്

ഒളിമ്പസിന്റെ പ്രവര്‍ത്തകര്‍ കുട്ടികളായിരുന്ന കാലത്ത് (1981-1989), സ്വപ്നം കണ്ട ഒരു കൂട്ട് ജീവിത ഗ്രാമം ഇന്ന് കാലഘട്ടത്തിന്റെ ആവശ്യമായി വരുന്നു. പാരിസ്ഥിതികമായും സാംസ്കാരികമായും ആത്മീയമായും, ധനതത്വ പരമായും സാങ്കേതികമായും ഒക്കെയുള്ള ഒരു വഴി പതറിയ വികാസ പാതയിലേക്ക് നാം ഓടി കേറി ക്കഴിഞ്ഞു.

Saturday, July 30, 2011

ഒളിമ്പസ്സിന്റെ ഈശ്വരീയ സങ്കല്‍പം.

ഏതൊരു സത്തയ്ക്കും ഭൌതികം പ്രതിഭാസികം ധാര്‍മികം ജ്ഞാനീയം ഊര്‍ജപരം എന്നീ അഞ്ചു മാനങ്ങള്‍ കാണും (അവയ്ക്കോരോന്നിനും അയ്യഞ്ചു തലങ്ങളും, അവയ്ക്കോരോന്നിനും അയ്യഞ്ചു മുഖങ്ങളും ഉണ്ടാകും. അഞ്ചെന്ന ഈ ചരത്തെ വ്യാഖ്യാതാവിന്റെ ധിഷനയ്ക്ക് / കാഴ്ചയ്ക്ക് അനുസൃതം ഇനിയും വലുതാക്കാം. കേള്വിക്കാരന്റെ ശേഷികൂടി പരിഗണിച്ചു പ്രാഥമിക അഞ്ചു തലങ്ങള്‍ ആണ് ഇവിടെ പറയുന്നത്.)

ഏതൊരു സത്തയും മറ്റൊന്നിനോടും ചേരാതിരിക്കിമ്പോള്‍ സ്വതന്ത്ര സത്തകള്‍ ആയിരിക്കും. അവ മറ്റൊന്നിനോട് ചേരുമ്പോള്‍ പുതിയ സംയുക്തത്തില്‍ ഒരു ഭൌതികക്കുറവും (ദ്രവ്യമാന ദോഷം / mass defect) പ്രാതിഭാസിക പ്രത്യക്ഷപ്പെടലും (phenomenal appearance) ഉണ്ടാകും. ഇതിനനുസൃതം ആസത്തയുടെ ധര്‍മ / ജ്ഞാന / ഊര്‍ജ തലങ്ങളിലും വികാസങ്ങള്‍ ഉണ്ടാകും. (രസകരമായ കാര്യം ഭൌതികയില്‍ മാത്രമാണ് കുറവുവരുന്നത്‌ എന്നതാണ് )

ഒരു പ്രാഥമിക മൂല വസ്തു (പ്രൈം എലെമെന്റ് - ക്വാര്‍ക്കുകള്‍, ക്വിബിറ്റുകള്‍, ഫെര്‍മിയോനുകള്‍, നാളെ ആധുനിക ശാസ്ത്രം മറ്റൊന്ന് കണ്ടെത്തിയാല്‍ അത്..) മറ്റൊരു പ്രാഥമിക മൂല വസ്തുവുമായി ചേരുമ്പോള്‍ ഒരു പുതിയ സംയുക്തം ഉണ്ടാകുന്നു. അതിനു, ഘടക സത്തകള്‍ക്ക് ഉണ്ടായിരുന്ന പ്രതിഭാസങ്ങളുടെ ആകെ തുകയേക്കാള്‍ ഒരല്പം അധിക പ്രതിഭാസം കാണും. (വിശദീകരണത്തിന് ക്വാണ്ടം സിദ്ധാന്തം, സാംഖ്യം എന്നിവ പരിശോധിക്കുക) അത് ചേര്‍ച്ചയ്ക്ക് മുമ്പ് ഉണ്ടായിരുന്നില്ല, ചേര്‍ച്ചയില്‍ ഉണ്ടാകുന്നു. അത് ഒരു പ്രകൃതി വൈശിഷ്ട്യമാണ്. ഞങ്ങള്‍ ഈ പ്രകൃതി വൈശിഷ്ട്യത്തെ പെന്റാകൂ എന്ന് വിളിക്കും.

പ്രാഥമിക മൂല വസ്തുക്കള്‍ സംയുക്തമായും, സംയുക്തങ്ങള്‍ വലിയ സംയുക്തമായും സാഹചര്യാനുസരണം പകര്‍ന്നു കൂടി വരുമ്പോള്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ചില പ്രത്യേക തരത്തിലുള്ള സംയുക്തങ്ങള്‍ക്ക് പെന്റാകൂ നല്‍കുന്ന ഒരു സവിശേഷ സ്വഭാവം /പ്രതിഭാസം ആണ് സ്വയം പരിചരണ സ്വഭാവം. (കാര്‍ബണ്‍, ഓക്സിജന്‍, നൈട്രജന്‍, ഹൈട്രജന്‍ തുടങ്ങിയ മൂലകങ്ങളുടെ ഒരു പ്രത്യേക കൂട്ടാണിത്. അത് ഒരു ബയോ പ്ലാസ്മിക് പശ്ചാത്തലത്തില്‍ ഉയര്‍ന്ന ഊര്‍ജ പ്രസരണ മണ്ഡലത്തില്‍ മാത്രം സംഭവിക്കുന്നു.) പ്രോടോപ്ലാസവും മറ്റും ഇങ്ങനെ ഉണ്ടാകുന്നതാണ്. ഇതാണ് ആദ്യ തല ജൈവ സത്ത. ഈതലത്തിലാണ് ബോധം എന്ന ജ്ഞാനാവസ്ഥ ഒരു സത്തയ്ക്ക് വന്നു ചേരുന്നത്.

പിന്നീട് ജൈവ സത്തകള്‍ ചേര്‍ന്ന് കോശങ്ങളായും , കോശങ്ങള്‍ ചേര്‍ന്ന് കലകളായും, കലകള്‍ ചേര്‍ന്ന് അവയവങ്ങള്‍ ആയും അവയവങ്ങള്‍ ചേര്‍ന്ന് ജീവിയായും ജീവികള്‍ ചേര്‍ന്ന് ജീവി വര്‍ഗങ്ങള്‍ ആയും ജീവി വര്‍ഗങ്ങള്‍ ചേര്‍ന്ന് ജൈവ സമൂഹമായും മാറുന്നു.

ഇപ്പറഞ്ഞത്‌ ജൈവ ധാരയാണ്. ഇതിനു സമാന്തരമായി, അജൈവ ധാരയും ഉണ്ടാകുന്നുണ്ട്. ഈ രണ്ടു ധാരകളും ചേര്‍ന്ന് ജൈവാജൈവ സമൂഹവും, പിന്നെ ഭൂമി / ഗ്രഹം, സൌരയൂഥം.....പ്രപഞ്ചം എന്നിവ വരെ ഉണ്ടാകുന്നു.

ഇതിലെ പല അവസ്ഥകള്‍ക്കും സ്വതത്ര അസ്ഥിത്വമോ സ്വതന്ത്ര ബോധമോ ഇല്ല എന്നത് അറിയേണ്ടതുണ്ട്.

ജീവി എന്ന ഒരു അവസ്ഥയില്‍ അതിനുണ്ടാകുന്ന
ഭൌതിക മാനമാണ് ശരീരം (Body)
പ്രതിഭാസ മാനമാണ് ജീവന്‍ (Life)
ധര്‍മ മാനമാണ് മനസ്സ് (Consciousness)
ജ്ഞാന മാനമാണ് ബോധം (Sense)
ഊര്‍ജ മാനമാണ് ശക്തി (Vitality)

ഈ അവസ്ഥകള്‍ ഓരോ സത്തയുടെ ഓരോ തലത്തിലും ഉണ്ടാകും.

അത്തരത്തില്‍ പ്രപഞ്ചത്തിനുണ്ടാകുന്ന
ഭൌതിക മാനമാണ് ദൃശ്യ പ്രകൃതി / പ്രകൃതി (Nature)
പ്രതിഭാസ മാനമാണ് ഐകകം (Uniter)
ധര്‍മ മാനമാണ് നിയതി (Destiny)
ജ്ഞാന മാനമാണ് പരിബോധം (Super Sense)
ഊര്‍ജ മാനമാണ് പരിശക്തി (Omnipotence)

ഇതില്‍ ഐകകം എന്ന ഒരവസ്ഥയെ ആണ് വിശ്വാസികള്‍ ഈശ്വരന്‍ എന്ന് വിളിക്കുന്നത്‌. (ജീവിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ പ്രതിഭാസത്തിന്റെ / ജീവന്റെ പ്രകടാവസ്ഥയെ ആണല്ലോ വ്യക്തിത്വമായി മനസ്സിലാക്കപ്പെടുന്നത്‌ . എങ്കില്‍ പ്രപഞ്ചത്തിന്റെ പ്രകടാവസ്ഥയെ ഈശ്വരന്‍ എന്ന് വിളിക്കാം. ) ഇങ്ങനെ നോക്കുമ്പോള്‍ നാം ഈശ്വരനെ കുറച്ചു കാണുന്നു എന്ന് മനസ്സിലാക്കാം. (പ്രതിഭാസ അവസ്ഥ മാത്രം കണ്ടാല്‍ പോരല്ലോ? ) എല്ലാ അവസ്ഥകള്‍ക്കും കൂടിയാണ് നാം പ്രപഞ്ചം എന്ന് പറയുന്നത്.

ഈ പ്രതിപാദ്യത്തിലെ വ്യവസ്ഥകളായ പ്രാഥമിക മൂല സത്തയും, കോശവും, ജീവിയും, സമൂഹവും, ഭൂമിയും പ്രപഞ്ചവുമെല്ലാം ഈ ശ്രേണീ വിന്യാസം നിരന്തരം കാത്തു സൂക്ഷിക്കുന്നുണ്ട്. പക്ഷെ സാധാരണ രീതിയില്‍ അവയെല്ലാം തൊട്ടു അകത്തോ പുറത്തോ ഉള്ള ഒരു വ്യവസ്ഥാ തലവുമായി മാത്രമേ നേര്‍ ബന്ധമോ വിനിമയമോ ഉണ്ടാക്കുകയുള്ളൂ. വിശേഷ യുക്തികള്‍ വിനിമയത്തില്‍ കടന്നു കയറി വരുന്നില്ലെങ്കില്‍, ഓരോ തലത്തിനും ഉള്ള ബോധങ്ങളെയും ബോധ്യപ്പെടുത്താതെ വിനിമയം ചെയ്യാനും ശ്രേണീ വിന്യാസത്തിന് അതീതമായി അത് തുടരാനും വ്യവസ്ഥകള്‍ക്ക് കഴിയും.( നിദ്ര, ധ്യാനം, ഹിപ്നോസിസ്, സബ്ലിമിനലുകള്‍ എന്നിവ ഈ വിനിമയം സാധ്യമാക്കുന്നവയാണ്. ) ഈ ശ്രേണീ വിന്യാസം ലംബ തലത്തിലും തിരശ്ചീന തലത്തിലും നിരന്തരം തുടരുകയും പരിചരിക്കുകയും ചെയ്യുന്ന ഒരു സ്വയം പരിചരിത/നിയത്രിത/സംഘടിത സംവിധാനത്തെയാണ് ഒളിമ്പസ് പെന്റാക്കൂ എന്ന് വിളിക്കുന്നത്‌. ഇത് തന്നെ വിശ്വാസികളുടെ ഈശ്വരീയം.

പ്രാര്‍ത്ഥന ഈശ്വരീയവുമായുള്ള വിനിമയമാണ്‌. ധ്യാനവും അത് തന്നെ. ഇത്രയും ബ്രിഹത്തായ ഈ മഹദ് സംവിധാനത്തെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ്, മതങ്ങള്‍ അവര്‍ക്ക് മനസ്സിലാകുന്ന വ്യക്തി രൂപത്തില്‍ ഈശ്വരീയത്തെ പഠിപ്പിക്കുന്നത്. സംവിധാനവുമായി ഭൌതികേതര ബന്ധം നിരന്തരം നില നിര്‍ത്താനാണ് ആരാധനാലയങ്ങള്‍ ഉണ്ടാക്കിയത്. ഇന്നതിന്റെയൊക്കെ പ്രവര്‍ത്തന രീതിയും ലക്ഷ്യവും മാറിപ്പോയെങ്കിലും. വിശ്വാസികള്‍ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. ജീവി തലതില്‍നിന്നും തൊട്ടു അകത്തോ പുറത്തോ സമീപസ്തമോ ആയ ഒന്നിലേക്ക് മാത്രമേ ഭൌതിക വിനിമയം സാദ്ധ്യമാകുകയുള്ളൂ. എങ്കില്‍ തന്റെ അര്‍ത്ഥനകള്‍ പ്രപഞ്ച തലത്തിലിരിക്കുന്ന ഈശ്വരനെങ്ങനെ കേള്‍ക്കും? ധ്യാനാത്മകമായ പ്രാര്‍ഥനകള്‍ കൊണ്ടേ ഉപരി വിന്യസിത ബോധങ്ങളിലേക്ക് വിനിമയം സാധ്യമാകൂ.. അതിന്റെ ഫല പ്രാപ്തിയ്ക്കും പ്രപഞ്ച നിയത നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

വ്യവസ്ഥകള്‍ തമ്മിലുള്ളതും വ്യവസ്ഥാ തലങ്ങള്‍ തമ്മിലുള്ളതുമായ വിനിമയങ്ങള്‍ ശരിയാം വിധം നടക്കുമ്പോള്‍, അവയ്ക്കിടെ വിശിഷ്ട യുക്തികള്‍ വന്നു ചേരില്ല. വിശേഷ യുക്തികളുടെ സാന്നിദ്ധ്യത്തില്‍ വിനിമയവും നടക്കില്ല. ചിന്ത, മൂര്‍ത്ത മാതൃകയില്ലാത്ത ഭാവന, സംസ്കാരം, വിദ്യാഭ്യാസം എന്നിവ വിശേഷ യുക്തിയെ ഉരുവാക്കും. അത് കൊണ്ട് തന്നെയാണ് ഈശ്വരീയത്തെ വിശ്വസിക്കുന്നര്‍ക്ക് യുക്തിയില്ലാതെ പോകുന്നതും യുക്തി വാദികള്‍ക്ക് ഈശ്വരീയത്തെ അനുഭവിക്കാന്‍ കഴിയാതെ പോകുന്നതും (അവസാന വാചകം ഒരു സാമാന്യ പ്രസ്താവനയാണ്. അതിന്റെ ശാസ്ത്രീയത താള-യുക്തികളെ പറ്റി വിശകലനം ചെയ്യുന്ന മറ്റൊരിടത്ത് വിശദീകരിക്കാം )
സത്യത്തില്‍ ഒരു പുഞ്ചിരി വന്നു എനിക്കീ മറുപടികള്‍ കണ്ടപ്പോള്‍.. (കുറച്ചുനേരത്തേക്ക്, ഞാനുമീ ഗ്രൂപ്പിന്റെ ഒരു സ്വഭാവം ഒന്ന് സ്വീകരിക്കട്ടെ, പണ്ട് പത്തിരുപതു കൊല്ലം മുമ്പ് ഒരു യുക്തി വാദി ആയിരുന്നപ്പോള്‍ കുറച്ചൊക്കെ അങ്ങിനെയായിരുന്നു. യുക്തിയും ശാസ്ത്ര ബോധവും സമഗ്ര വീക്ഷണവും ഇല്ലാതെ തര്‍ക്കിക്കുക. പിന്നീടത്‌ സത്യത്തെ മറച്ചു വയ്ക്കുന്നു എന്നറിഞ്ഞപ്പോള്‍ ഉപേക്ഷിച്ചതാണ്. എന്ന് വച്ച് ഭക്തി വാദി ആയി എന്നല്ല അറിയേണ്ടത്. വേറെയും ഇനങ്ങള്‍ ഭൂമിയിലുന്ടെന്നരിയുക. പരിഹാസവും വിമര്‍ശനവും യാതാര്ത്യത്തെ കണ്ടെത്താനല്ല, താല്‍ക്കാലിക ആശയ നിലനില്‍പ്പിനു മാത്രമെന്ന ഗ്രൂപ്പ് സംസ്കാരം ഞാനൊന്ന് കടമെടുത്തോട്ടെ. എന്ന് വച്ചാല്‍ മുമ്പിലുല്ലവനെ തോണ്ടി പരിഹസിച്ചു, വെറുതെ കുറെ പ്രമാണങ്ങള്‍ നിരത്താന്‍ )

യുക്തി വാദികളുടെ ഒരവസ്ഥ.. ആരെക്കണ്ടാലും മത / ദൈവ ചിന്തയുമായി തട്ടിച്ചേ പരിഗണിക്കാന്‍ കഴിയൂ എന്നൊരവസ്ഥ. അത്രകണ്ട് മതത്തിന്‌, ഇവരും അടിക്റ്റ് ആയി പോയെന്നു തോന്നുന്നു. പ്രത്യേകിച്ചും ഈ ഗ്രൂപ്പില്‍ ഇസ്ലാമിനോടുള്ള ആഭിമുഖ്യം കൂടുതല്‍ തന്നെ. ഈ ലോക ജീവിതം എന്നൊരു വാക് പറഞ്ഞാല്‍ പരലോകമുണ്ടെന്നു വ്യംഗ്യം എന്ന് വ്യാഖ്യാനിക്കാന്‍ പരലോകമെന്നു സങ്കല്പ്പമുള്ള ഒരാള്ക്കല്ലേ കഴിയുക? ഡീപ് ഇക്കൊലാജി പഠിപ്പിക്കുന്ന ഒരാള്‍ പരലോകത്തെ മനസ്സില്‍ വച്ച് പ്രതിപാതിക്കുന്നു എന്ന് കരുതുന്നത് മൌട്യം. എന്നെ അറിഞ്ഞിട്ടാണോ ഈ പറഞ്ഞതെന്നറിയില്ല.

കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരു നവോദ്ധാനം വേണ്ടിയിരുന്ന കാലത്ത് ഇവിടെ ചര്‍ച്ചയും പ്രവര്‍ത്തനവും നടത്തിയിരുന്ന കാര്യങ്ങള്‍ / വിഷയങ്ങള്‍ , ഇപ്പോള്‍ ഇങ്ങനെ ഒരു പൊതു വേദി കിട്ടിയപ്പോള്‍ വച്ച് വിളമ്പുന്നവര്‍ അറിയേണ്ടത് ഒന്നുണ്ട്. കാലം മാറി. നിങ്ങള്‍ ഇതൊക്കെ വിളമ്പുമ്പോള്‍, ഇതിന്റെ പ്രതി വിളംബുകാരും ഇവിടെ നടമാടും. അതൊരു പ്രകൃതി നിയമമാണ്. അട്ടപ്പാടിയും മൂന്നാറും വയനാടും ഒഴികെ കേരളമൊന്നാകെ വെള്ളത്തിനടിയിലാകാനുള്ള ഒരു സാധ്യത ആലോചിച്ചിട്ടുണ്ടോ? ഇരുപതു കൊല്ലം മുമ്പ് സുനാമിയെ പറ്റി പ്രസംഗിച്ചപ്പോള്‍, ചില മുസ്ലീങ്ങള്‍ തന്നെയാണ്. അതിനോട് വിയോജിച്ചത്. അന്ന് സുനാമി ഉണ്ടായപ്പോള്‍ അത് നേരില്‍ കണ്ട ഒരാള്‍, തിരികെ എന്നെ കാണാന്‍ ബഹുദൂരം യാത്ര ചെയ്തു എന്നെ ക്കണ്ടുപറഞ്ഞു, അയാള്‍ അപ്പോഴെന്നെ എത്ര വിസ്വസിക്കുന്നുവെന്നു. കേരളം വെള്ളത്തിലാകുമെന്നും, തീ മഴ പെയ്യുമെന്നും, വൈദ്യുത സര്‍ക്യൂട്ടരികള്‍ പൊട്ടി തെറിക്കുമെന്നും കടുത്ത വരള്ച്ചയിലാകുമെന്നും ഗ്ലോബല്‍ വാമിംഗ് സംഭവിക്കും എന്നൊക്കെ, വല തരം പ്രവചനങ്ങളും വന്നുകൊണ്ടിരിക്കുന്നു. വ്യത്യസ്ത ശാസ്ത്രീയ പശ്ചാത്തലങ്ങള്‍ അവയ്ക്കെല്ലാം ഉണ്ട് താനും. ഇതിനൊക്കെ ചുറ്റും പല ശാസ്ത്ര കാരന്മാരുടെയും തലപുകയ്ക്കുമ്പോള്‍ ശാസ്ത്ര വിശ്വാസികള്‍ ആണെന്ന് സ്വയം പുകഴ്ത്തുന്ന യുക്തിവാദികള്‍ക്ക് മാത്രമെന്തേ തെസ്നി മാത്രം കണ്ണില്‍ പ്പെടുന്നു? തെസ്നിയുടെ സംഭവത്തില്‍ പ്രതികരിച്ചത് നല്ലത്. അത് പോലെയുള്ളതു മാത്രം എന്ന് പറയുന്നിടത്ത് നമ്മള്‍ / നിങ്ങള്‍ പരിമിതപ്പെടുന്നു. സുസ്ഥിരത അപകടത്തിലാണ്. പരിണാമ വാദത്തെ വിശ്വസിക്കുന്നവര്‍ അറിയണം. നാം പുതിയൊരു പരിണാമ ഘട്ടത്തിലാണ്. മുമ്പുള്ളവര്‍ ചെയ്തപോലെ ഇത് പറയുന്നവരെ നിങ്ങള്ക്ക് പരിഹസിക്കാം. എങ്കിലും ലാബ് റിപ്പോര്‍ട്ടുകളെ കാത്തിരിക്കാതെ ചുറ്റുമൊന്നു നോക്കുക, സ്വന്തം ബോധത്തെയും അവബോധത്തെയും ഉണര്‍ത്തി.

നോക്കൂ, എന്റെ വിഷയം പരിസ്ഥിതിയാണ് (നിങ്ങള്ക്ക് മനസ്സിലാകാന്‍ ആ പദമാണ് ആദ്യം പറയേണ്ടതെന്ന് തോന്നുന്നു.) അത് മരം വയ്പ്പ് പരിസ്ഥിതി അവബോധമല്ല, ഗാട പരിസ്ഥിതി (ഡീപ് ഇക്കോളജി) എന്നതാണ് വിഷയം. അവിടെ മതം, ഒരു ആയിരത്തിലൊരു വിഷയം മാത്രമാണ്. പക്ഷെ ദൈവീകത ഒരു മുഖ്യ വിഷയം തന്നെയാണ്. ദൈവീകത എന്ന പദം മനുഷ്യന് മനിസ്സിലാകാനുള്ള ഒരു ടൂള്‍ ആയി ആണ് ഞാന്‍ ഇവിടെ ഉപയോഗിക്കുന്നത്. പെന്റാകൂ എന്നോ, നൌമിന എന്നോ ഒക്കെ ഇതിനെ പറയാം. അത് പറയുന്നവന്‍ ഭക്തിവാദി ആണെന്ന് കരുതുകയും വേണ്ടാ. വിശ്വം ഒരു വിത്തില്‍ മയങ്ങി ഉണരുന്നു എന്നത് പ്രകൃതിയെ അറിയുന്ന ഒരു കര്‍ഷകനറിയും. ചോക്പീസ് ഉയര്‍ത്തിക്കാണിച്ചു സപ്പോസ് ദിസ് ഈസ്‌ എ ടെസ്റ്റ്‌ ട്യൂബ് എന്ന് പ്രൈമറി ക്ലാസില്‍ പഠിപ്പിച്ചു കണ്ട പരിജ്ഞാനവും കൊണ്ട് ശാസ്ത്രത്തെ വീക്ഷിക്കുന്ന ഒരാള്‍ക്ക്‌ പറഞ്ഞാല്‍ മനസ്സിലാകണം എന്നില്ല. ശാസ്ത്രം എന്നാല്‍ സാങ്കേതികതയല്ല. അത് സങ്കല്പ സൃഷ്ടിയുമല്ല. അത് യാധാര്ത്യത്തിന്റെ പരിശ്ചെതമാണ്. സാങ്കേതികം, യൌക്തികം, ആര്ജിതം, പ്രാപഞ്ചികം എന്നെ വിധത്തില്‍ നാല് തരമുന്റെന്നു തത്വചിന്ത പറയുന്നു. അതിനു കറുത്തതും വെളുത്തതും ആയ വശങ്ങള്‍ ഉണ്ട്. ഇരുണ്ടതെന്ന് പറയുന്നത് മറച്ചു വയ്ക്കപ്പെട്ടതോ പ്രകടമായി കാണാന്‍ കഴിയാത്തതോ ആണ്. അത് നിഗൂടമാണ് . എന്ന് വച്ച് അതില്ല എന്നല്ല. സാമാന്യ ജനത്തിനോട് പറഞ്ഞിട്ട് കാര്യമില്ലാത്ത വസ്തുതകള്‍ ആണവ. ക്വാണ്ടം എന്ടാന്കില്മെന്റ്റ് എന്ന് പറഞ്ഞാല്‍ ഹൈടെക് ഫിസിസിസ്ടുകള്‍ക്കും മിസ്ടിക്കുകള്‍ക്കും മനസ്സിലാകുന്ന ഒരു കാര്യം. എന്ന് വച്ച് അങ്ങിനെയൊന്നില്ല എന്നല്ല.

ശാസ്ത്രം ഈശ്വരനെ നിഷേധിക്കുന്നോ? ഒരു ബോധ വ്യക്തിതമുള്ള ഈശ്വരനെ യുക്തി കൊണ്ട് നിഷേധിക്കാം, എന്നാല്‍ ഈശ്വരീയം / പ്രതിഭാസികത /പെന്റാക്കൂ / നോമിനാ എന്നതിനെ നിഷേധിക്കാന്‍ ആകുമോ? ജൈവ ശരീരത്തെയും പ്രാര്‍ഥനയുടെ നൌമിനല്‍ പ്രവര്തനകളെയും, പ്ലാസിബോയെയും എന്തെന്നറിയാതെ മരുന്നില്‍ വിശ്വസിക്കുന്ന യുക്തിവാദിയെ , അന്ധ വിശ്വാസി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് ? സര്‍ജറിയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ ഒരു ഡോക്ടര്‍ ചികല്‍സ കഴിഞ്ഞു , എല്ലാം അയാല്‍ക്കരിയുന്ന ഒരു ദൈവത്തില്‍ അര്‍പ്പിക്കുന്നത് എന്ത് കൊണ്ടാണ്. അയ്യാള്‍ പഠിച്ച സാങ്കേതികതയുടെ മുകളില്‍ നൌമിനയ്ക്കുള്ള സ്വാധീനവും പ്രസക്തിയും അയാള്‍ മനസ്സിലാക്കുന്നത് കൊണ്ടാണ്. അയാള്‍ ദൈവത്തെ മതതില്‍നിന്നു മാത്രമേ പഠിച്ചിട്ടുള്ളൂ എന്നത് കൊണ്ട് അത് അയാള്‍ അയാള്‍ക്കരിയുന്ന ദൈവത്തില്‍ ചാരുന്നു.

പിന്നെ വിമര്‍ശനം നാശാതമാകമാനെന്ന പ്രസ്താവം ചരിത്രപരമായ തെറ്റാണു എന്ന് പറഞ്ഞത്..
അതിന്റെ ജീവശാസ്ത്ര പരമായ ഊര്‍ജതന്ത്ര പരമായ മനെജുമെന്റ്റ് പരമായോ ഐക്യൂ ഈ ക്യൂ എസ്ക്യൂ പരമായ ശരിയാണോ എന്ന് ദയവായി പരിശോധിക്കുക.


പിന്നെ
///യുക്തി എന്നത് വലിയ പ്രചാരണം ഒന്നും ആവശ്യം ഇല്ലാത്ത ഒരു ശാസ്ത്ര സത്യം ആണ് എന്നാണു. സാമൂഹികമോ, ശാസ്ത്രീയമോ ആയ ഏതു കാര്യവും യുതിവാധ പരമാണ്///
എന്ന താങ്കളുടെ പ്രസ്താവം എനിക്ക് സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ട്. യുക്തി എന്നതിനെകാളും അനുഭവം എന്നൊരു അവസ്ഥയുണ്ട്. ജ്നാനാവസ്തയുടെ ഒരു തലമാനതു
പ്രേരം, സങ്കല്‍പം (വിശ്വാസം),ധാരണ, അനുഭവം അവബോധം എനീ ക്രമത്തിലാനവ. അതില്‍ യുക്തി സങ്കല്‍പം മാത്രമാണ്.

ഉത്തരാധുനികമായ ഒരുപാട് വാദങ്ങള്‍ ഉണ്ട്. വാദിക്കാന്‍ ചെലവില്ലല്ലോ. അതിന്റെ പ്രയോഗം, അനുഭവം, റിസള്‍ട്ട് എന്നതൊക്കെയാണ് മുഖ്യം എന്ന് ഞങ്ങള്‍ കരുതുന്നു. അത് കൊണ്ട് തന്നെ എല്ലാ വാദങ്ങളെയും ഞങ്ങള്‍ അറിയുകയും വേണ്ടിടത്ത് അപ്ലൈ ചെയ്യുകയും വേണ്ടാത്തിടത് ഒഴിവാക്കുകയും ചെയ്യുന്നു. ഇവിടെ ഞാന്‍ ജീവിക്കുന്ന ഈ കമ്യൂനില്‍ ഇതൊക്കെ വെറും ആശയങ്ങളല്ല. പ്രയോഗങ്ങളാണ്. വെറുതെ വാര്‍ത്തമാനം പറയുന്നവരേക്കാള്‍, ഇതൊക്കെ പ്രയോഗിക്കുന്നവരെയാണ് ഞങ്ങള്‍ക്കിഷ്ട്ടം. അതിനു ശേഷിയുള്ളവരെയാണ് തേടുന്നതും. വാദങ്ങള്‍ ആര്‍ക്കും നിരത്താം. അത് പ്രയോഗിക്കാനും അനുഭവിച്ചരിയാനും ആണ് ബുദ്ധിമുട്ട് . ഒളിമ്പസിനു ഒരു സൈദാന്ദ്ധിക തലവും പ്രായോഗിക തലവും ഉണ്ട്, അത് വേണ്ടവരെയും, അതിനു പക്വമാകുന്നവരെയുമാണ് ഞാന്‍ തേടുന്നത്. പിന്നെ ജീവിതത്തിന്റെ ഒഴിവു സമയങ്ങളില്‍ അല്ല ഞങ്ങള്‍ ഇത് ചെയ്യുന്നത്. ഞങ്ങള്‍ക്കിതാണ് ജീവിതം. പാചകം ചെയ്യുമ്പോഴും, മക്കളെ വളര്‍ത്തുമ്പോഴും, കുടുംബ / സാമൂഹ്യമായ കാര്യങ്ങളില്‍ ഇടപെടുമ്പോഴും, ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പ്രയോഗിക്കുന്ന ഒരു പ്രപഞ്ച ധര്‍മം. ഇവിടെ മതങ്ങളെ ഇകഴ്ത്തല്‍ ഇല്ല. ആരോടും പ്രതിരോധമില്ല. എന്നാല്‍ ഇതരിയാത്തവരായ യോഗ്യരോട് പ്രക്ഷാലനപരമായ പ്രചാരണ രീതി ഉണ്ട് താനും. സ്വതന്ത്ര ചിന്തകര്‍ക്ക്‌, ഉത്തരാധുനികമായ കാര്യങ്ങള്‍ പിടുകിട്ടുമെന്നാണ് പൊതുവേ വിശ്വാസം. ആ പ്രതീക്ഷയിലാണ് ഇപ്പോഴും ഞാന്‍. കേരളത്തില്‍, പാലക്കാട് വരുമ്പോള്‍ ഒളിമ്പസ്സിലേക്ക് വരാന്‍ ഞാന്‍ എല്ലാരേയും ക്ഷണിക്കുന്നു

കാലഹരണപ്പെട്ട കാര്യങ്ങളല്ല നാമീതരുണത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് . ആനുകാലികമായ സംഭവങ്ങളോട് യഥാവിധം പ്രതികരിക്കുകയും വേണം. പക്ഷെ വരാന്‍ പോകുന്ന പാരിസ്ഥിതികമായ അപചയങ്ങളെ കൃത്യമായി മനസ്സിലാക്കുകയും, പ്രതിവിധികള്‍ സമഗ്ര വീക്ഷണത്തോടെ തേടുകയും, ഒരുങ്ങുകയും പ്രയോഗിക്കുകയും വേണം. അല്ലാതെ പരസ്പരം ഭള്ളു പറയുന്നത് സംസ്കൃത മനുഷ്യന് ചേര്‍ന്നതല്ല എന്നെ എനിക്ക് പറയാനുള്ളൂ. മതവും വ്യാഖ്യാനങ്ങളും അത് പിന്തുടരുന്നവര്‍ തുടര്‍ന്നോട്ടെ. അതവരുടെ സ്വാതന്ത്ര്യം. ലോകത്തിന്റെ നവ ജീവിത നവോദ്ധാനമായിരിക്കണം നമ്മുടെ പ്രവര്‍ത്തന വഴി.

അമ്പലപ്പുഴ കഞ്ഞിപ്പാടത്ത്‌ ജീവിച്ചു മണ്മറഞ്ഞു പോയ പങ്കജാക്ഷക്കുറുപ്പിനെ പറ്റി കേട്ടിട്ടുണ്ടോ? കേരളത്തിലെ അയല്‍ക്കൂട്ട പ്രസ്ഥാനത്തിന്റെ പിതാവ് അദ്ദേഹമാണ്. (ഒളിമ്പസ്സിന്റെ ഒരു ഗുണ കാംക്ഷി ആയിരുന്നു അദ്ദേഹം) അദ്ദേഹത്തിന്റെ ആശയത്തെ കളങ്കപ്പെടുത്തി ഉണ്ടായതാണ് കേരളത്തിലെ അയല്‍ക്കൂട്ടം എന്ന സര്‍ക്കാര്‍ സംവിധാനം. അദ്ദേഹത്തിന്റെ അടിസ്ഥാന ആശയമാണ് ബന്ധുത്വ / അന്യോന്യ ജീവിതം എന്നത്. (ഒളിമ്പസ് കഴിഞ്ഞ ദശാബ്ദത്തില്‍ അദ്ദേഹത്തിന്റെ ആശയമായ തറക്കൂട്ടങ്ങള്‍ മൂന്നു ഗ്രാമങ്ങളില്‍ നടത്തുന്നുമുന്ടായിരുന്നു). വ്യതിരിക്ത വ്യക്തികളായി ജീവിക്കുവാന്‍ തത്രപ്പെടുന്ന നമുക്ക് എന്തുകൊണ്ട് ആ വഴി സ്വീകരിച്ചു കൂടാ? അതൊരു പ്രതിഭാസിക (ആത്മീയത എന്നതിനെ വിശ്വാസികള്‍ക്ക് വിളിക്കാം) ഐക്യമുള്ള ജീവിതമാണ് . കൊടുത്തും വാങ്ങിയും പങ്കുവച്ചും, പങ്കു വയ്ക്കലാണ് ജീവിതമെന്നും അറിഞ്ഞു ജീവിക്കുക.

നമ്മുടെ ചിന്താ ഭൂമികയാണ് നമ്മുടെ മുന്നിലെ ജീവിതത്തെ സൃഷ്ട്ടിക്കുക. ആ പ്രശ്നങ്ങള്‍ കാലഹരണപ്പെട്ടു എന്ന് കരുതിയാല്‍ അവ നമ്മുടെ മുന്നില്‍ നിന്നും മാഞ്ഞുപോയ്ക്കൊള്ളും. അവയുടെ പരിഹാരത്തിനായി നാം തല പുണ്നാക്കിയാല്‍ അവയെ നില നിര്‍ത്തുകയാണ് നാം ചെയ്യുക. (ഇതും ക്വാണ്ടം ബയോളജി / ഫിസിക്സ് പറയുന്നു) തെസ്നിയുടെ സംഭവത്തില്‍ നാം പോസിറ്റീവായി പ്രതികരിച്ചത് നന്മ . പക്ഷെ അതൊരു മിഷന്‍ ആയി എടുത്താല്‍ അത്തരം സംഭവങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ സഹചാരി ആകും.

മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതല്ല , പരിനമിക്കപ്പെട്ടതാണ് എന്ന് ശാസ്ത്രം പറയുന്നു. എന്ന് വച്ച് ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കെണ്ടതുണ്ടോ എന്നൊരു സംശയം. ദൈവം എന്നാല്‍ ഒരു മനുഷ്യ തുല്യ ബോധമുള്ള വ്യക്തിതം ആയി കരുതിന്നിടത്താണ് നാം വഴിതെറ്റുന്നത്. ദൈവമാണോ ദൈവീകതയാണോ എന്നും പരിശോധിക്കണം. ഉദാഹരണത്തിന് ഗുരുത്വാകര്‍ഷണം ഒരു ദൈവീകതയാനെന്നു പറയാം; ജീവനും .. അതൊരു വ്യവസ്ഥയോ സംവിധാനമോ ആണ്. അതിനെ ഭക്തി വാദികളും മതവും ഒക്കെ വ്യക്തിയാക്കി ചിത്രീകരിക്കുമ്പോള്‍ യുക്തിവാദികളും നിരീശ്വര വാദികളും യുക്തി ഹീനമായി ഇടപെട്ടു പോകും എന്നതാണീ രംഗത്തെ മോശമാക്കുന്നത്. സത്യാന്വേഷണം ഇതിനെവിടെയോ നമുക്ക് നഷ്ടമാകുന്നു. ഇവിടെ ഒളിമ്പസ് അതാണ്‌ മനുഷ്യനെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത്

പ്രാപഞ്ചികമായ, സമ്യക്കായ, സ്വയം നിര്‍ധാരണ ശേഷിയുള്ള ഒരു പ്രതിഭാസമാണ് എല്ലാം നിലനിര്‍ത്തുന്നത് എന്ന് ഇതു ശാസ്ത്ര വാദിക്കും അംഗീകരിക്കാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. അതിനെ പൊതു ഭാഷയില്‍ ദൈവമെന്നു വിളിക്കുന്നവരെ അങ്ങിനെ സമ്മതിച്ചു കൊടുക്കാം. വ്യവസ്ഥാ നിയമ പ്രകാരം മനുഷ്യനില്‍ ഉള്ള സത്താ പ്രതിഭാസമാണ് ജീവന്‍ എന്നുപറയുന്നത് പോലെ, പ്രപഞ്ചത്തിന്റെ സത്താ പ്രതിഭാസമാണ് ഈശ്വരന്‍. അതിനു തുല്യമായി മറ്റൊരു പദം നമ്മുടെ നിഖണ്ടുവില്‍ തല്‍ക്കാലം ഇല്ലാത്തപ്പോള്‍ ആ വാക്ക് തന്നെ ഉപയോഗിക്കുന്നത് തന്നെയല്ലേ ഉചിതം? അതിനു വ്യക്തി രൂപമല്ല എന്ന് വ്യക്ത്മാക്കുവാനാണ് ഒളിമ്പസ് അതിനെ ദൈവീകത എന്ന് പറയുന്നത്. യുക്തിവാദിക്കും, ഭക്തി വാദിക്കും സത്യവാദിക്കും (കേള്‍ക്കുന്നവര്‍ക്ക്) പെട്ടെന്ന് മനസ്സിലാകുകയും ചെയ്യും.അതിന്റെ ഒരു സ്വഭാവമാണ് ഗുരുത്വാകര്‍ഷണം എന്നത്. അതിനെ കാന്തികതയെന്നു വിളിക്കണമെന്നാണ് വാശിയെങ്കില്‍ അങ്ങിനെയും ആകാം. പക്ഷെ കാന്തികതയെന്തെന്നും അതിന്റെ സാങ്കേതിക സംവിധാനമെന്തെന്നും ഒക്കെ അറിഞ്ഞിട്ടേ പറയാവൂ എന്ന് വാശി പിടിച്ചാല്‍, ഇപ്പറയുന്ന പദാവലി പോരാതെ വരും നമുക്ക്. അത് ഏവര്‍ക്കും മനസ്സിലായി ക്കൊള്ളണം എന്നുമില്ല. (എനിക്കത് വ്യക്തമായി / സാങ്കേതികമായി പറയാന്‍ കഴിയും. ഇതൊക്കെ പഠിപ്പിക്കലാണ് എന്റെ പണി. എന്ന് വച്ച് പൊതുവായ ഒരു വേദിയില്‍ എല്ലാര്ക്കും മനസ്സിലാകുന്ന ഒരു സര്‍വ സമ്മത പദം ഉപയോഗിക്കുന്നതാകും ഉചിതം എന്നതിനാണ് ദൈവീകത എന്ന പദം ഞാന്‍ ഉപയോഗിച്ചത് )

അത്തരമൊരു പ്രതിഭാസത്തിന്റെ അസ്തിത്വത്തെ നാം നിഷേധിക്കുന്നതെന്തിനു? ജീവന്റെ അസ്തിത്വത്തെ നാം നിഷേധിക്കുമോ? ജീവന്‍ എന്ന പദത്തിന് പകരം, ആത്മാവ് എന്ന പദം ആണ് ഞാന്‍ ഉപയോഗിക്കുന്നുവെങ്കില്‍, യുക്തിവാദികള്‍ക്ക് അംഗീകരിക്കാനാകുമോ ? അവിടെ വീണ്ടും കടിപിടി തന്നെ. (ഞാന്‍ യുക്തിവാദിയും ഭക്തിവാദിയും അല്ല . ഈ കടി പിടി കൂടല്‍ സഹിക്കാന്‍ വയ്യാത്തത് കൊണ്ടാണ്, സര്‍വസമ്മത പദങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നത് )

സ്വന്തം ഭാര്യയുടെ ചാരിത്ര ശുദ്ധിയില്‍ ഒരു ശരാശരി മലയാളി ഒരു സങ്കല്‍പം വച്ചിട്ടുണ്ടാകും. അത് ഒരു വിശ്വാസമാണ്. അത് വേണമെന്നോ വേണ്ടെന്നോ വയ്ക്കുക അയാളുടെ മാത്രം ചോയിസ് ആണ്. അത് പോലെ തന്നെയാണ്, സ്വന്തം ദൈവീക സങ്കല്‍പ്പത്തെ (പ്രാപഞ്ചിക പ്രതിഭാസത്തെ പറ്റിയുള്ള സങ്കല്പത്തെ) വിശ്വസിക്കാനുള്ള ഒരാളുടെ ചോയിസ്സും. അവനവനിലപ്പുറത്തു അത് ചോദ്യം ചെയ്യാനൊരുങ്ങുമ്പോള്‍, സംഘര്‍ഷവും പ്രക്ശുബ്ധതയും ഉണ്ടാകും. അതോഴിവാക്കിയാലെ, ബാകി അന്വേഷണം നമുക്ക് സാധ്യമാകൂ. ശാസ്ത്രത്തെ പൂര്‍ണമായി ആശ്രയിച്ചെന്ന രൂപേണ വ്യാഖ്യാനങ്ങളെ ചമയ്ക്കുന്ന പലര്‍ക്കും അതെന്തെന്നറിയില്ല. പത്രപാരായണ ജ്ഞാനം മാത്രം വച്ച് പ്രപഞ്ചത്തെ അളക്കാന്‍ ഒരുങ്ങുമ്പോള്‍ ആണ് യുക്തിഹീനമായി പോകുന്നത്. അരിത്മെട്ടിക്സും മാത്മാട്ടിക്സും (arithmetics and mathematics) പോലെയുള്ള അന്തരം അവയ്ക്കുണ്ടാകും.


Friday, July 29, 2011

My face book posts

ശ്രീ , nazer kp അങ്ങാണ് ഈ ഗ്രൂപ്പ് ഉണ്ട്ടാകിയതെന്നു വിചാരിക്കുന്നു. വഴിവിട്ട തെറി വിളി ചര്‍ച്ചകള്‍ നടക്കുന്നത് കണ്ടത് കൊണ്ടാണ് ഞാന്‍ എന്താണ് സ്വതന്ത്ര ചിന്ത എന്ന ഒരു അന്വേഷണത്തിന് വഴി മരുന്നിട്ടത്. യുക്തി വാദിയെ ചൊറിയാന്‍ ഞാന്‍ ദൈവത്തിനെയോ വിശ്വാസിയെ ചൊറിയാന്‍ യുക്തിയെയോ സപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍, ഞാന്‍ ഒരു ഇര അല്ല എന്ന് തോന്നിയാകും ആരും എന്റെ പോസ്ടിനോട് പ്രതികരിക്കാത്തത്. (അതോ പരസ്പരം ചളി വാരി എറിയരുതെന്നു ഞാന്‍ സൂചിപ്പിച്ചത് കൊണ്ടോ?)

അടിസ്ഥാന പരമായി വിമര്‍ശനം നാശാത്മകമാണ്. അത് സ്രിഷ്ട്യാത്മകമാകുന്നത് അടുത്ത വലിയ ഒരു ശരിയിലേക്ക്‌, ഉടനെ കടക്കാന്‍ വേണ്ടിയുള്ള പടയൊരുക്കം എന്നവണ്ണം , ആത്മ വിമര്‍ശനം നടക്കുമ്പോഴാണ്. മതത്തെയോ യുക്തിയെയോ വിമര്‍ശിച്ചു കൊണ്ടെയിരുന്നാല്‍ ഈ ഗ്രൂപ്പിന് ക്രിയാത്മകമായ് (കുറച്ചു കൂടി ശരി സൃഷ്ട്യാത്മകം എന്ന് പറയുന്നതാണ് ) ഒന്നും ചെയ്യാന്‍ സമയം കിട്ടിയെന്നു വരില്ല.

ജീവിതം സുസ്ഥിര സാധ്യത നഷ്ട്ടപ്പെടുന്ന വന്‍ പ്രതിസന്ധികള്‍ക്ക് മുന്നിലാണ്. ക്രിയാതമകമായി പലതും നമുക്ക് ചെയ്യാനുണ്ട്. അതിനു നാം പക്വപ്പെടുകയാണ് വേണ്ടത്. അതിനു ആദ്യം നമുക്ക് ഈ ഗ്രൂപ്പിന്റെ തലക്കെട്ടില്‍ നിന്ന് തുടങ്ങാം. ഒരു പുന:ശ്രമം എന്ന വണ്ണം ഈ പോസ്റ്റിന്റെ കമന്റില്‍ എന്റെ ആ പഴയ പോസ്റ്റ്‌ ഒന്ന് കൂടി ഇടുന്നു. ചര്‍ച്ചയുണ്ടാകുമോ എന്ന് നോക്കട്ടെ.


My earlier post

സ്വതന്ത്ര ചിന്ത എന്നതെന്താണ്?

ഈ ലോക ജീവിതം എന്താണെന്നും,
എങ്ങിനെയാനെന്നും,
എന്തിനാണെന്നും,
എങ്ങിനെ ആയിരിക്കണം എന്നും
ഉള്ള ചിന്തകള്‍
ഏതെങ്കിലും ഒരു പ്രത്യേക മൌലിക വാദത്തിന്റെ സ്വാധീനം ഇല്ലാതെയുള്ളത്
എന്നാണു പൊതു ധാരണ എന്നാണു എനിക്ക് മനസ്സിലായിട്ടുള്ളത്.

പ്രാപഞ്ചിക യാഥാര്‍ത്യങ്ങളെയും നിയമങ്ങളെയും
വ്യത്യസ്ത കാലഘട്ടങ്ങളില്‍
വ്യത്യസ്ത ഭൂപ്രകൃതിയില്‍
വ്യത്യസ്ത വിശകലന സംവിധാനത്തില്‍
വ്യത്യസ്ത പരിഭാഷണത്തില്‍
അവതരിപ്പിക്കപ്പെട്ടവ
വ്യവസ്ഥാപിതാമോ അല്ലാത്തതോ ആയ പല മതങ്ങള്‍ ആയി നിലകൊള്ളുന്നു.
മതം (അഭിപ്രായം) അല്ല
തങ്ങളുടേത് പ്രപഞ്ച സത്യമാണ് / സംസ്കാരമാണ്
എന്ന് സ്വന്തം മതത്തെ വ്യഖ്യാനിക്കുന്നവരും ഉണ്ട്.
ബുദ്ധ, ദ്രാവിഡ, ജൈന, ഹൈന്ദവ, പാഴ്സി, സിഖ്, ക്രൈസ്തവ, ഇസ്ലാമിക, യഹൂദ മതങ്ങള്‍ മുതല്‍
യുക്തിവാദ, ഭക്തിവാദ, യോഗവാദ, കമ്യൂണിസ വാദ , ശാസ്ത്രീയ വാദ, പരിസ്ഥിതി വാദ, ഗുരു വാദ,
സര്‍ക്കാര്‍ തൊഴിലാളി വാദ, ഹൈടെക് ജീവിത വാദ, അന്ത്യനാള്‍ വാദ മതങ്ങള്‍ വരെ
ഇതില്‍ പെടും.
ഇതില്‍ സ്വതന്ത്ര ചിന്തയെവിടെയാണ്?
ഗുരുത്വാകര്‍ഷണവും, വിശപ്പും കാമമും ഒക്കെ,
സസ്യങ്ങള്‍ക്കും പറവകള്‍ക്കും, മൃഗങ്ങള്‍ക്കും ഒക്കെ
അനുഭവത്തിലൂടെ അറിയാവുന്ന കാര്യം.
നമുക്കാകട്ടെ ഇതൊക്കെ വ്യാഖ്യാനങ്ങളിലൂടെ മാത്രം
അറിയാന്‍ കഴിയുന്നു.
അഥവാ അങ്ങിനെയേ സ്വീകരിക്കൂ..

എന്താ നാമിങ്ങനെ?
ഇതില്‍ ചിന്തയിലെ സത്യവും സ്വാതന്ത്രവും എവിടെയാണ്?

ഒരു ആരോഗ്യകരമായ ചര്‍ച്ച പ്രതീക്ഷിക്കുന്നു..
(ദയവായി പരസ്പരം ചളി വാരി എറിയരുത്)